Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : C.C. Mukundan

ഗീത ഗോപിയെ അപകീർത്തിപ്പെടുത്തിയ കേസ്; സി.സി. മുകുന്ദന്‍റെ പഴ്സണൽ സ്റ്റാഫിനു ജാമ്യം

തൃശൂർ: നാട്ടികയിലെ എൽഡിഎഫ് സ്ഥാനാർഥി ഗീത ഗോപിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ എൻഡിഎ സ്ഥാനാർഥി സി.സി. മുകുന്ദന്‍റെ പഴ്സണൽ സ്റ്റാഫ് അസ്ഹർ മജീദിനു ജാമ്യം. തൃശൂർ ഫാസ്റ്റ്ട്രാക്ക് സ്പെഷൽ എസ്‌സി, എസ്ടി ജഡ്ജിയാണ് ജാമ്യം അനുവദിച്ചത്. വ്യവസ്ഥകൾക്കു വിധേയമായാണു നടപടി.

ഗീത ഗോപിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാട്സ്ആപ്പിലൂടെ സന്ദേശങ്ങൾ അയച്ചെന്നു ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ജനപ്രാതിനിധ്യനിയമപ്രകാരവും എസ്‌സി, എസ്ടി വകുപ്പുപ്രകാരവുമായിരുന്നു അറസ്റ്റ്. ഇയാളുടെ ഫോണിൽനിന്നു വാട്സ്ആപ്പ് സന്ദേശം പോലീസ് കണ്ടെടുത്തിരുന്നു.

ഗീത ഗോപിക്കെതിരേ അസ്ഹർ പുറത്തിറക്കിയ ചോദ്യാവലിയിൽ ജാതീയമായ അധിക്ഷേപം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. പ്രതിക്കുവേണ്ടി അഡ്വ. കെ. ജയചന്ദ്രൻ, എം. അരവിന്ദ് എന്നിവർ ഹാജരായി.

Latest News

Corehub Up